'എന്നെ ലക്ഷ്യമിടുന്നത് ദളിതനായതുകൊണ്ട്'; രാജി പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് മന്ത്രി ബി നാഗേന്ദ്ര
കർണാടക മഹർഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്ന് രണ്ട് വർഷം മുമ്പും ഇദ്ദേഹം രാജിവച്ചിരുന്നു. വാൽമീകി കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിന്‍റെ ആത്മഹത്യയെ തുടർന്ന് പുറത്തുവന്ന കോടികളുടെ അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേര് ആദ്യം ഉയർന്നുവന്നത്. അഴിമതി ആരോപണം ശക്തമായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നാഗേന്ദ്രയുടെ രാജി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അദ്ദേഹം 2024 ജൂണില്‍ രാജിവെക്കുകയായിരുന്നു. എന്നാല്‍ ഡികെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെ ബി നാഗേന്ദ്ര വീണ്ടും മന്ത്രിയായി.