Select Location
All Locations
State
Region
City / District
പിഎം ശ്രീ മുൻ സർക്കാർ ഒപ്പിട്ട കരാർ; അതിന്റെ ഫണ്ടും കൈപ്പറ്റി; തുടർനടപടികൾ നിയമോപദേശത്തിന് ശേഷം

പിഎം ശ്രീ മുൻ സർക്കാർ ഒപ്പിട്ട കരാർ; അതിന്റെ ഫണ്ടും കൈപ്പറ്റി; തുടർനടപടികൾ നിയമോപദേശത്തിന് ശേഷം

പി.എം.ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ സ്വീകരിച്ച നടപടികളിൽ യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ (MoU) ഒപ്പിടുകയും ഫണ്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരാറിന്റെ നിയമപരമായ വശങ്ങൾ പരിശോധിച്ച് മാത്രമായിരിക്കും പുതിയ സർക്കാരിന്റെ അന്തിമ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ഇന്ന് മന്ത്രിക്കു സമർപ്പിച്ചു. യു.ഡി.എഫിന് ഈ പദ്ധതിയോട് കൃത്യമായ രാഷ്ട്രീയ വിയോജിപ്പുണ്ട്. എന്നാൽ സർക്കാരുകൾ എന്നത് ഒരു തുടർച്ചയായതിനാൽ, മുൻ സർക്കാർ ഒപ്പിട്ട ഔദ്യോഗിക കരാറിനെ പെട്ടെന്ന് തള്ളിക്കളയാനാവില്ല.

കേന്ദ്രവുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വലിയൊരു തുക മുൻ സർക്കാർ വാങ്ങിയിട്ടുണ്ട്. ഇതിലൂടെ മുൻപ് മുടങ്ങിക്കിടന്നിരുന്ന ഫണ്ടുകൾ അനുവദിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ഒപ്പിട്ട ഒരു കരാറിൽ നിന്ന് പുതിയ സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കുമോ, അങ്ങനെ പിന്മാറിയാൽ ഉണ്ടാകാൻ പോകുന്ന നിയമപരമായ പ്രത്യാഘാതങ്ങൾ (Legal Obligations) എന്തൊക്കെയാണ് എന്നിവയാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നത്.

പദ്ധതിയുടെ ഭാവി സംബന്ധിച്ച് പഠിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. "സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ അത് വിശദമായി പരിശോധിക്കാൻ നിലവിൽ സമയം കിട്ടിയിട്ടില്ല. റിപ്പോർട്ട് പൂർണ്ണമായി വായിച്ച ശേഷം വിഷയം യു.ഡി.എഫ് മുന്നണിയിൽ രാഷ്ട്രീയമായി ചർച്ച ചെയ്യും. അതിനുശേഷമായിരിക്കും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക." - മന്ത്രി എൻ. ഷംസുദ്ദീൻ മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന സുപ്രധാന വകുപ്പായതിനാൽ തന്നെ പി.എം.ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോട് വിയോജിക്കുമ്പോഴും, സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതവും നിയമപരമായ ബാധ്യതകളും മുൻനിർത്തി മാത്രമേ സർക്കാരിന് തീരുമാനമെടുക്കാൻ സാധിക്കൂ.


Manorama News 41 minutes ago
Home Flash News