മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി
ന്യൂദല്‍ഹി: നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ശിക്ഷിക്കാന്‍ അതിവേഗ കോടതി സ്ഥാപീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളില്‍ അതിവേഗ കോടതി സ്ഥാപിച്ച് ദൽഹി ഹൈക്കോടതി. 2024 ലെ പൊതു പരീക്ഷാ (അന്യായമായ മാർഗ്ഗങ്ങൾ തടയൽ) നിയമവും അനുബന്ധ കേസുകളും പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഈ നിയമപ്രകാരം ഫയൽ ചെയ്തിട്ടുള്ള എല്ലാ കേസുകളും ഉടൻ തന്നെ പുതുതായി സൃഷ്ടിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റും. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാൻ വഞ്ചനാ വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നു. ഡൽഹിയിലെ റൗസ് അവന്യൂ കോടതി സമുച്ചയത്തിൽ പുതുതായി സൃഷ്ടിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ജുഡീഷ്യൽ ഓഫീസർ അനു ഗ്രോവർ ബാലിഗയെ പ്രത്യേക സിബിഐ ജഡ്ജി (അഴിമതി തടയൽ നിയമം) ആയി നിയമിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ഉത്തരവിട്ടതായി ഹൈക്കോടതി രജിസ്ട്രാർ ജനറൽ പറഞ്ഞു.