മമതയ്‌ക്ക് വീണ്ടും തിരിച്ചടി;ബംഗാളിലെ എസ്ഐആർ നിര്‍ത്തിവെയ്‌ക്കില്ല, ഇനി എസ് ഐ ആറിന് മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിമാരെന്ന് സുപ്രീംകോടതി
കൊല്‍ക്കൊത്ത : മമത ബാനര്‍ജി പലവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എസ് ഐആര്‍ നിര്‍ത്തിവെയ്‌പ്പിക്കാന്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചെങ്കിലും അതിനെ തടഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. എന്തായാലും എസ് ഐആര്‍ പൂര്‍ത്തിയാക്കിയേ പറ്റൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ പരസ്പരം വിശ്വാസ്യത ഇല്ലാത്ത സാഹചര്യത്തില്‍ ജഡ്ജിമാരെ എസ് ഐ ആര്‍ പ്രക്രിയയ്‌ക്ക് മേല്‍നോട്ടം വഹിയ്‌ക്കാന്‍ നിയമിക്കാമെന്നും സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു. “ഏറ്റവും പരമപ്രധാനമായ കാര്യം എസ് ഐ ആര്‍ പൂര്‍ത്തിയാക്കുക എന്നതാണ്. സമയാസയമങ്ങളില്‍ ഇടക്കാല ഉത്തരവുകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളം അടിയ്‌ക്കടി കാണുമ്പോള്‍ മനസ്സിലാകുന്നത് ബംഗാള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പരസ്പരം വിശ്വാസക്കുറവ് ഉണ്ടെന്നതാണ്. ഈ സാഹചര്യത്തില്‍ എസ് ഐ ആര്‍ പ്രക്രിയ നിരീക്ഷിക്കാനുള്ള ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരായി (ഇആര്‍ഒ) ജഡ്മിമാരെ നിയമിക്കാം”- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു.