ഡിഎംകെയെയും ബിജെപിയെയും വിശ്വസിക്കരുതെന്നും തങ്ങൾക്ക് ഒരു അവസരം നൽകിയാൽ സത്യസന്ധമായ ഒരു സർക്കാർ രൂപീകരിക്കുമെന്നും വിജയ്
തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ഒരു അഴിമതിരഹിത സർക്കാർ രൂപീകരിക്കുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്.നിലവിലെ ഭരണത്തിന് കീഴിൽ ആയിരക്കണക്കിന് കോടികളുടെ ക്രമക്കേടുകളും വലിയ തോതിലുള്ള അഴിമതിയുമാണ് നടക്കുന്നതെന്നും അനുയായികളെ അഭിസംബോധന ചെയ്യവേ വിജയ് ആരോപിച്ചു.സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശമാണെന്നും ശൗചാലയങ്ങൾ പോലെയുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും അവിടെ അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണകക്ഷികൾ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ അവ നടപ്പിലാക്കുന്നില്ലെന്ന് വിജയ് കുറ്റപ്പെടുത്തി. ഡിഎംകെയെയും ബിജെപിയെയും വിശ്വസിക്കരുതെന്നും തങ്ങൾക്ക് ഒരു അവസരം നൽകിയാൽ സത്യസന്ധമായ ഒരു സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിജയ് തൃശ്ശിനാപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.സിറ്റിംഗ് എംഎൽഎയും ഡിഎംകെ നേതാവുമായ ഇന്നിഗോ എസ്. ഇരുദയരാജാണ് മണ്ഡലത്തിലെ വിജയ് യുടെ പ്രധാന എതിരാളി.പെരമ്പൂരിൽ ഡിഎംകെയുടെ ആർഡി ശേഖറിനെയാണ് അദ്ദേഹം നേരിടുന്നത്. പത്രിക സമർപ്പിക്കാനായി എത്തിയ വിജയിയെ സ്വീകരിക്കാൻ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകരുടെ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.