മാൾഡയിലെ സംഭവം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ശ്രമമാണെന്ന് കോടതി
മാൾഡയിലെ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ച (ഘരാവോ) സംഭവത്തിൽ പശ്ചിമ ബംഗാൾ ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി.പശ്ചിമ ബംഗാൾ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രൂവീകരണം നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി പറഞ്ഞു.
മാൾഡയിലെ സംഭവം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള മുൻകൂട്ടി ആസൂത്രണം ചെയ്ത ശ്രമമാണെന്ന് കോടതി പറഞ്ഞു. കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കാനുള്ള നഗ്നമായ ശ്രമമെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ മനോവീര്യം തകർക്കാനുള്ള നീക്കം എന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സംഭവത്തെ വിശേഷിപ്പിച്ചത്
സംഭവം ഉണ്ടായതിന് പിന്നാലെ രജിസ്ട്രാർ ജനറൽ ഭരണകൂടത്തെ വിവരമറിയിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മണിക്കൂറുകളോളം യാതൊരു നടപടിയും ഉണ്ടായില്ല. രാത്രി 8:30 വരെ ഒന്നും ചെയ്തില്ലെന്നും പിന്നീട് ആഭ്യന്തര സെക്രട്ടറിയെ ബന്ധപ്പെടുകയും ഡിജിപിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനൊപ്പം ഗ്രൂപ്പ് കോളിൽ കൊണ്ടുവരികയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി.