മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നിലവിലെ അവസ്ഥയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുൻ നായകൻ അജിങ്ക്യ രഹാനെ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ സ്വന്തം മണ്ണിൽ പോലും ടെസ്റ്റ് മത്സരങ്ങൾ തോൽക്കുന്നത് വേദനയോടെയാണ് നോക്കിനിൽക്കുന്നതെന്ന് രഹാനെ പറഞ്ഞു.
ടീമിലെ അതിവേഗത്തിലുള്ള മാറ്റങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് രഹാനെ ചൂണ്ടിക്കാട്ടി. ആറ് മാസത്തിനുള്ളിൽ രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ തുടങ്ങിതുടങ്ങിയ കരുത്തരായ സീനിയർ താരങ്ങൾ ടീമിന് പുറത്തുപോയത് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് ടീമിൽ ചുരുങ്ങിയത് ഏഴോ എട്ടോ സീനിയർ താരങ്ങളും രണ്ടോ മൂന്നോ യുവതാരങ്ങളും വേണമെന്നതാണ് ശരിയായ രീതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ നിലവിലെ ടീമിൽ ഭൂരിഭാഗപുതുമുഖങ്ങളാണെന്നും, രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവർക്ക് മാത്രമാണ് 50-ൽ കൂടുതൽ ടെസ്റ്റുകളുടെ പരിചയസമ്പത്തുള്ളതെന്നും അദ.
ടെസ്റ്റ് ക്രിക്കറ്റിന് അത്യന്താപേക്ഷിതമായ നിശ്ചയദാർഢ്യവും മനക്കരുത്തും ഇന്നത്തെ ടീമുകളിൽ കാണാനില്ലെന്ന് രഹാനെ വിമർശിച്ചു. കഠിനമായ സെഷനുകൾ വിക്കറ്റ് നഷസെഷനുകൾ വിക്കറ്റ് നഷ്ടപ്പെടുത്താതെ അതിജീവിക്കാനുള്ള മാനസികാവസ്ഥ താരങ്ങൾ വളർത്തിയെടുക്കണം. ടെസ്റ്റ് ക്രിക്കറ്റിന് അത്യന്താപേക്ഷിതമായത് നിശ്ചയദാർഢ്യവുംബാറ്റ് ചെയ്ത് തീർക്കാനുള്ള കരുത്തുമാണെന്നും രഹാനെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷമായി താൻ വീട്ടിലിരുന്ന് ഇന്ത്യ സ്വന്തം നാട്ടിൽ പോലും മത്സരങ്ങൾ തോൽക്.
ഗൗതം ഗംഭീർ പരിശീലകനായ ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ നേട്ടങ്ങൾ കൊയ്‌തെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ വലിയ തകർച്ചയാണ് നേരിടുന്നത്. ലോക ടെസ്റ്റ് ചാമപൊരുതുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന ശ്രീലങ്കൻ പരമ്പരയ്ക്ക് മുന്നോടിയായി ഗംഭീറിനുള്ള പരോക്ഷമായ മുന്നറിയിപ്പ് കൂടിയാണ് രഹാനെയുടെ വാക്കുകൾ.
ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പിനെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്ന് രഹാനെ തുറന്നു സമ്മതിച്ചു. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ മുൻനിര ടീമുകൾ സീതാരങ്ങളെ ബഹുമാനിക്കാനും അവരെ ചേർത്തുനിർത്താനും തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം ചോർന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്...
LIVE