‘ബോർഡ് ഓഫ് പീസി’ന് തുടക്കം: ഗാസ പുനർനിർമ്മാണം ലക്ഷ്യമെന്ന് ട്രംപ്; മുഖം തിരിച്ച് പ്രമുഖർ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ അന്താരാഷ്ട്ര സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാഷിംഗ്ടണിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരും ഉന്നത നേതാക്കളും പങ്കെടുത്തു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സംഘടന ഗാസ പുനർനിർമ്മാണത്തിന്റെ പേരിൽ കോടിക്കണക്കിന് ഡോളറാണ് സ്വരൂപിക്കുന്നത്. ട്രംപ് തന്നെ 500 കോടി ഡോളർ നിക്ഷേപിച്ചേക്കും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ അന്താരാഷ്ട്ര സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാഷിംഗ്ടണിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരും ഉന്നത നേതാക്കളും പങ്കെടുത്തു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സംഘടന ഗാസ പുനർനിർമ്മാണത്തിന്റെ പേരിൽ കോടിക്കണക്കിന് ഡോളറാണ് സ്വരൂപിക്കുന്നത്. ട്രംപ് തന്നെ 500 കോടി ഡോളർ നിക്ഷേപിച്ചേക്കും.
ചൈനയും റഷ്യയുമടക്കം എതിർചേരിയിലുള്ള രാജ്യങ്ങൾക്ക് പോലും ‘ബോർഡ് ഓഫ് പീസി’ൽ ചേരാൻ ട്രംപ് ക്ഷണക്കത്ത് അയച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ഇതിന് ലോകരാജ്യങ്ങളിൽ നിന്നുണ്ടായത്. പലരും സംഘടനയിൽ അംഗമാകാൻ താത്പര്യം കാണിച്ചെങ്കിലും ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങി കുറച്ച് പ്രതിനിധികൾ മാത്രമാണ് യോഗത്തിനെത്തിയത്.