പ്രേംനസീർ മുതൽ പിഷാരടിവരെ നീളുന്ന പട്ടികയിൽ ഇടംപിടിച്ചവർ അനേകമുണ്ട്. 1987 ൽ രാഷ്ട്രീയം പരീക്ഷിച്ച പ്രേം നസീർ
സിനിമയും രാഷ്ട്രീയവും തമ്മിൽ ചില സമവാക്യങ്ങളുണ്ട്. എന്നാൽ കേരളത്തില്‍ അത് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നില്ല. കോളിവുഡും ടോളിവുഡും സാൻഡൽ വുഡുമെല്ലാം തെന്നിന്ത്യൻ രാഷ്ട്രീയത്തെ തന്നെ നിയന്ത്രിച്ചപ്പോൾ മോളിവുഡ് കോലാഹലമില്ലാതെ മാറിനില്‍ക്കുകയായിരുന്നു.
രാഷ്ട്രീയത്തിൽ വലിയ ഓളങ്ങൾ സൃഷ്ടിക്കാൻ മലയാള സിനിമയ്ക്ക് അത്രയൊന്നും സാധിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എൻ.ടി.ആറും എം.ജി.ആറും കരുണാധിയും ജയലളിതയും രാജ്കുമാറും വാണ രാഷ്ട്രീയം പക്ഷേ മലയാള സിനിമാ താരങ്ങൾക്ക് കിരീടവും ചെങ്കോലും നൽകിയില്ല.
ഏതാനും പേരൊഴികെ രാഷ്ട്രീയത്തിലിറങ്ങിയ മിക്കവരും വന്ന വഴി തിരിച്ചുപോയിട്ടുണ്ട്. പ്രേംനസീർ മുതൽ പിഷാരടിവരെ നീളുന്ന പട്ടികയിൽ ഇടംപിടിച്ചവർ അനേകമുണ്ട്. 1987 ൽ രാഷ്ട്രീയം പരീക്ഷിച്ച പ്രേം നസീർ തന്നെയാണ് കൊടി പിടിച്ച് ജന മധ്യത്തിലിറങ്ങിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ. ഇന്ദിരാ ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിജിയുടേയും സ്നേഹ സമ്മര്‍ദത്തിന് വഴങ്ങി കൈ പിടിച്ച താരം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവ സാനിധ്യമായിരുന്നു.