Select Location
All Locations
State
Region
City / District
ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‍ലിം ലീഗ് നിലനിർത്തണം: ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും

ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‍ലിം ലീഗ് നിലനിർത്തണം: ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീ​ഗ്, ഉന്നത വി​ദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് നിലിനിർത്തണമെന്ന ആവശ്യവുമായി ലീ​ഗ് അനുകൂല അധ്യാപകരും ​ഗവേഷകരും. ഈ ആവശ്യമുന്നയിച്ച് 87 പേർ ചേ‍ർന്ന് സംയുക്ത പ്രസ്തതാവനയും പുറത്തിറക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ട് കൊടുത്ത് മുസ്‌ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല അധ്യാപകരും ​ഗവേഷകരും രംഗത്ത് വന്നിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് നീക്കം ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് നീക്കം വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല നിർബന്ധമായും മുസ്‌ലിം ലീ​ഗ് ഏറ്റെടുക്കണമെന്നാണ് സംയുക്ത പ്രസ്താവനയിൽ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

 ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീ​ഗ്, ഉന്നത വി​ദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്. പ്രസ്താവനയുടെ പൂർണരൂപം വരാനിരിക്കുന്ന സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് വിഭജിക്കപ്പെടുകയാണെങ്കിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിർബന്ധമായും ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് തന്നെ ഏറ്റെടുക്കണമെന്ന് ഞങ്ങൾ ഈ പ്രസ്താവനയിലൂടെ ശക്തമായി ആവശ്യപ്പെടുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ, മലബാറിനോട് കാലാകാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ് ഈ വകുപ്പ് കൈകാര്യം ചെയ്തേ മതിയാകൂ.

ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിലെ ആകെ ബിരുദ (UG) സീറ്റുകളിൽ 28.1 ശതമാനവും, ബിരുദാനന്തര (PG) സീറ്റുകളിൽ 23.9 ശതമാനവും മാത്രമാണ് മലബാറിനുള്ളത്. ബാക്കി സിംഹഭാഗവും തിരു-കൊച്ചി മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത്, മലബാറിന്റെ ഈ വിഷയത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് ആർട്സ് & സയൻസ് കോളേജുകൾ ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും കോളേജുകൾ ആരംഭിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് ഈ അവസ്ഥ എന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മലബാറിന്റെ പിന്നാക്കാവസ്ഥക്ക് അടിവരയിടുന്നുണ്ട്. ഈ വിവേചനം കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കൂടുതൽ രൂക്ഷമാവുകയാണുണ്ടായത്.


News18Kerala 12 minutes ago
Home Flash News