Select Location
All Locations
State
Region
City / District
കള്ളപ്രചാരണങ്ങൾക്ക് തടയിട്ട് CBSE; കോംപ്റ്റ് എഡ്യൂടെക് പരീക്ഷാ മൂല്യനിർണയ കരാറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വാദം ബോർഡ് തള്ളി

കള്ളപ്രചാരണങ്ങൾക്ക് തടയിട്ട് CBSE; കോംപ്റ്റ് എഡ്യൂടെക് പരീക്ഷാ മൂല്യനിർണയ കരാറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ വാദം ബോർഡ് തള്ളി

ടെണ്ടർ വിളിക്കുന്നതിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളവും കേന്ദ്ര സർക്കാരിന്റെ ജനറൽ ഫിനാൻഷ്യൽ റൂൾസ് നിഷ്കർഷിക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ വ്യക്തമാക്കി

2026-ലെ ബോർഡ് പരീക്ഷകളുമായി ബന്ധപ്പെട്ട പ്രധാന സർവീസ് കരാർ 'കോംപ്റ്റ് എഡ്യൂടെക്കിന്' (Coempt Eduteck) നൽകിയതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) നിഷേധിച്ചു. തങ്ങളുടെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ പുറത്തുവിട്ട വിശദീകരണത്തിൽ, ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ-പരീക്ഷാ ബോർഡായ സിബിഎസ്ഇ ഈ ആരോപണങ്ങൾ തികച്ചും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് പറഞ്ഞ് തള്ളി. സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് തികച്ചും സുതാര്യമായാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതെന്നും ബോർഡ് വ്യക്തമാക്കി. ബോർഡ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവന പ്രകാരം, ടെണ്ടർ വിളിക്കുന്നതിലും ഏജൻസിയെ തിരഞ്ഞെടുക്കുന്നതിലുടനീളവും സർക്കാരിന്റെ ജനറൽ ഫിനാൻഷ്യൽ റൂൾസ് (GFR) പ്രോട്ടോക്കോളുകൾ സിബിഎസ്ഇ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ന്യായമായ മത്സരവും സുതാര്യമായ ലേല അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി, 2026ലെ ബോർഡ് പരീക്ഷകളുടെ ഉത്തര പേപ്പറുകളുടെ ഡിജിറ്റൽ മൂല്യനിർണയത്തിനായുള്ള 'റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ' , 2025 ഓഗസ്റ്റ് 28-ന് സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് (CPP) പോർട്ടലിൽ സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു.

ഇ-പ്രൊക്യുർമെന്റ് പോർട്ടൽ നിർബന്ധമാക്കിയിട്ടുള്ള കടുത്ത മൾട്ടി-സ്റ്റേജ് മൂല്യനിർണയ പ്രക്രിയയിലൂടെ നിയമപരമായും സാങ്കേതികമായും യോഗ്യത നേടിയ ബിഡ്ഡറായി ഉയർന്നുവന്നതിനെത്തുടർന്നാണ് ഈ ഏജൻസിക്ക് കരാർ നൽകിയത്. ടെണ്ടറിന്റെ സമയക്രമവും നിയന്ത്രണ ചട്ടക്കൂടുകളും പരസ്യപ്പെടുത്തുന്നതിലൂടെ, 2026-ലെ പരീക്ഷാ സൈക്കിളിനായി തങ്ങൾ ഒരുക്കുന്ന മൂല്യനിർണയ സംവിധാനങ്ങളുടെ സമ്പൂർണ വിശ്വാസ്യതയെക്കുറിച്ച് വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും മറ്റ് പങ്കാളികൾക്കും ഉറപ്പ് നൽകാൻ ബോർഡ് ശ്രമിച്ചു. ഇതോടെ പുറം കരാർ നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഊഹാപോഹങ്ങൾക്ക് ബോർഡ് കൃത്യമായ മറുപടിയാണ് നൽകിയിട്ടുള്ളത്.


News18Kerala 1 hour ago
Home Flash News