Select Location
All Locations
State
Region
City / District
'പിഷു എന്ന് വിളിക്കുന്നത് എംഎൽഎമാർക്ക് തന്നെ നാണക്കേട്, അമ്മയെ ശിഥിലമാക്കാൻ ചിലർ ശ്രമിക്കുന്നു'; ശാന്തിവിള

'പിഷു എന്ന് വിളിക്കുന്നത് എംഎൽഎമാർക്ക് തന്നെ നാണക്കേട്, അമ്മയെ ശിഥിലമാക്കാൻ ചിലർ ശ്രമിക്കുന്നു'; ശാന്തിവിള

അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരണവുമായി സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ജനറൽ ബോഡിക്ക് മുന്നിൽ രാജിവച്ചു പോയവർക്ക് പിന്നീട് തിരിച്ചുകയറാൻ കഴിയില്ലെന്ന് അഡ്‌ഹോക് കമ്മിറ്റിക്ക് അറിയില്ലേ എന്നും ശാന്തിവിള ദിനേശ് ചോദിച്ചു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ നമ്മൾ ഒരാളെ മാന്യനാണ്. അഭിമാനമുള്ള ആളാണ്. ന്യായവും നീതിയും നോക്കുന്ന ആളാണ്. എന്നൊക്കെ അയാളുടെ പൊതു സ്വഭാവം കാണുമ്പോൾ അങ്ങനെ ചിന്തിക്കും. ഈ പറഞ്ഞ കക്ഷിയുടെ ഒറിജിനൽ സ്വഭാവം പുറത്തുവരുമ്പോഴാണ്. അയ്യോ, ഇത് ഒരു കൂതറ സെറ്റപ്പ് ആയിരുന്നോ എന്ന് നമ്മൾ ചിന്തിക്കുന്നത്. അച്ഛന്റെ പ്രായമുള്ള ഒരു മുതുക്കളവൻ എംപി, വള്ളംകളി ഉദ്ഘാടനത്തിന് വന്നപ്പോൾ, പിന്നിൽ അമർത്തിയത് ക്യാമറകൾ പിടിച്ചിട്ടും, ആ വിഷയം വെച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ, വളരെ മാന്യമായി പോയപ്പോൾ, ശ്വേത മേനോനോട് എനിക്ക് ഒരുപാട് മതിപ്പ് തോന്നി.

കമ്പി പടങ്ങളിൽ അഭിനയിച്ചു, എന്നൊക്കെ പറഞ്ഞ്, ഒരു ഞരമ്പൻ കോടതിയിൽ പോയപ്പോഴും, ശ്വേതയാണ് ശരി എന്ന പക്ഷത്തായിരുന്നു ഞാൻ. നമ്മൾ പ്രോഗ്രാം ചെയ്‌തിട്ടുണ്ടല്ലോ, ഏതൊക്കെയോ അലവലാതികൾ കൊടുത്ത കേസിൽ, അമ്മ ഭരണസമിതി ആടിയുലയുകയും, മോഹൻലാൽ അടക്കമുള്ള 17 അംഗങ്ങളും രാജിവെച്ച് പോവുകയും, മാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് വന്നപ്പോൾ, ചിലരുടെ താൽപര്യപ്രകാരം, വനിതകൾ മത്സരിക്കാൻ വന്നപ്പോൾ, വനിതകൾ വരട്ടെ, ദേവനും ജഗദീഷും ബാബുരാജും ഒക്കെ മാറികൊടുക്കട്ടെ എന്ന പക്ഷക്കാരനായിരുന്നു ഞാൻ. ഭരണം കിട്ടി, ഭരിക്കാൻ തുടങ്ങിയപ്പോൾ മനസ്സിലായി, ഈ കയറിയ 17 എണ്ണം ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല. മോഹൻലാൽ അടക്കം, ഈ അവസ്ഥയിൽ അമ്മയെ കൊണ്ട് എത്തിച്ചല്ലോ എന്ന് പലപ്പോഴും എനിക്ക് തോന്നി. ജയിച്ച 17 എണ്ണത്തിൽ സ്വന്തമായി നട്ടലുള്ള ഒന്നിനെയും അത് എനിക്ക് കാണാൻ കഴിഞ്ഞില്ല. കേസിലെ പ്രതികളും, അപ്പൊ കാണുന്ന അപ്പാ എന്ന് വിളിക്കുന്നവരും, തമ്മിൽ തമ്മിൽ പാര പടിയുന്നവരും, ഒക്കെ ആയിരുന്നു ജയിച്ച 17 എണ്ണം എന്ന് ഓരോ നാൾ കഴിയുമ്പോഴും നമുക്ക് മനസ്സിലാകുമായിരുന്നല്ലോ.

കണക്കപ്പിള്ളയും സെക്യൂരിറ്റിക്കാരനും ഒക്കെയാണ് ഈ കഴിഞ്ഞ 10 മാസത്തോളം അമ്മ ഭരിച്ചത്. കൂടെ ഭരിക്കുന്നവളെ ശപിക്കാനും, തെറി പറയാനും, മതഭ്രാന്തി എന്ന് വിളിക്കാനും, അറക്കുന്ന തെറികൾ പെണ്ണിന്റെ മുഖത്ത് നോക്കി വിളിക്കാനും മാത്രം അറിയാവുന്ന കൂട്ടരായിപ്പോയി. കഴിഞ്ഞ 10 മാസം അമ്മ ഭരിച്ച മഹതികൾ, അവരെ നിയന്ത്രിക്കാൻ അറിയാത്ത പെൺകോലങ്ങൾ, ഒടുവിൽ തല്ല് കിട്ടും എന്ന് ഉറപ്പായപ്പോൾ, ജനറൽ ബോഡിയിൽ പരസ്യമായി 17 പേരും ഞങ്ങൾ ഇതാ രാജിവെക്കുന്നു എന്ന് പറഞ്ഞ് പുറത്തിറങ്ങിയിട്ട്, അമ്മയിൽ നിന്നേ പോകുന്നു എന്ന് വിളിച്ചു കൂവി വീമ്പ് പറഞ്ഞിട്ടാണ് ശ്വേത പോയത്.


One India Malayalam 1 hour ago
Home Flash News