Select Location
All Locations
State
Region
City / District
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസിൽ തരുൺ തേജ്പാലിന് പത്ത് വർഷം തടവ്

ന്യൂഡൽഹി: സഹപ്രവർത്തകയെ ബലാത്സംഗ ചെയ്തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന് പത്ത് വർഷം തടവ്. ബോംബെ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ തരുണിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗോവ സർക്കാർ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയക്കകം ഗോവ പോലീസിന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി തേജ്പാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് സംദെക്കർ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. 2013 നവംബർ 7, 8 തീയ്യതികളിൽ ഗോവയിൽ വച്ച് തരുൺ തേജ്പാൽ ലൈംഗീക അതിക്രമം നടത്തിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ആയിരുന്നു കേസ്. കേസിൽ 2021 ൽ വിചാരണ കോടതി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. ഇതിന് എതിരെ ഗോവ സർക്കാർ ആണ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഗോവ സർക്കാരിന് വേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ആണ് ഹൈക്കോടതിയിൽ ഹാജരായത്.


Mathrubhumi News 1 hour ago
Home Flash News