യാത്രകളും ഊർജ ഉപയോഗവും പരിമിതപ്പെടുത്തണമെന്ന പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ആഗോള മാതൃക ആകുന്നത് എന്തുകൊണ്ട്?
2026-ലെ എണ്ണപ്രതിസന്ധി നേരിടാൻ പല രാജ്യങ്ങളും വെറും അഭ്യർത്ഥനകൾക്ക് അപ്പുറം ഇന്ധന റേഷനിംഗ്, നിർബന്ധിത വർക്ക് ഫ്രം ഹോം, യാത്രാ നിയന്ത്രണങ്ങൾ തുടങ്ങിയ കർശന നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്
ആഗോള പ്രതിസന്ധിയുടെ സമയത്ത്, ഉപഭോഗം കുറയ്ക്കാനും യാത്രകൾ പരിമിതപ്പെടുത്താനും ഊർജ്ജം ലാഭിക്കാനും ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ പൗരന്മാരോട് നിരന്തരം അഭ്യർത്ഥിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഈ ആഗോള മാതൃകയുടെ ഭാഗമാണ്. 2026-ലെ എണ്ണപ്രതിസന്ധി നേരിടാൻ പല രാജ്യങ്ങളും വെറും അഭ്യർത്ഥനകൾക്ക് അപ്പുറം ഇന്ധന റേഷനിംഗ്, നിർബന്ധിത വർക്ക് ഫ്രം ഹോം, യാത്രാ നിയന്ത്രണങ്ങൾ തുടങ്ങിയ കർശന നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.
ആഗോള പ്രതിഭാസം
ആഗോള ഊർജ്ജ പ്രതിസന്ധിക്ക് മറുപടിയായി ഏകദേശം 40 രാജ്യങ്ങൾ (യൂറോപ്യൻ കമ്മീഷൻ ഉൾപ്പെടെ) സ്വീകരിച്ച അടിയന്തര ഊർജ്ജ സംരക്ഷണ നടപടികൾ IEA ട്രാക്കർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ധനത്തിന്റെയും യാത്രാ സൗകര്യങ്ങളുടെയും കാര്യത്തിൽ 40-ലധികം രാജ്യങ്ങൾ നടപടിയെടുത്തു.
വികസിത രാജ്യങ്ങൾ എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കൽ, സ്റ്റേറ്റ് എയ്ഡ് ഫ്രെയിം വർക്കുകൾ, അമിതവില ഈടാക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പുകൾ, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഇളവുകൾ എന്നിവ ഏർപ്പെടുത്തി.
3 രാജ്യങ്ങൾ പാചകവാതക/എൽപിജി ഉപഭോഗം കുറയ്ക്കുന്നതിന് നേരിട്ടുള്ള നടപടികൾ സ്വീകരിച്ചു (റേഷനിംഗ്, സിലിണ്ടറുകൾ പകുതി നിറയ്ക്കൽ, അല്ലെങ്കിൽ ഇലക്ട്രിക്/പിഎൻജി സംവിധാനങ്ങളിലേക്ക് മാറുന്നത്).
18 രാജ്യങ്ങൾ യാത്രാ നിയന്ത്രണ തന്ത്രങ്ങൾ സ്വീകരിച്ചു (ഇന്ധന റേഷനിംഗ്, വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടിക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, സ്വകാര്യ/ഗവൺമെന്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക).
13 രാജ്യങ്ങൾ പൊതുമേഖലയിൽ പ്രത്യേകിച്ച് 'വർക്ക് ഫ്രം ഹോം' (WFH) രീതി പ്രോത്സാഹിപ്പിച്ചു.
35-ലധികം രാജ്യങ്ങൾ പൊതു കാമ്പെയ്‌നുകൾ, ലൈറ്റിംഗ് നിയന്ത്രണങ്ങൾ, ഔദ്യോഗിക യാത്രാ നിയന്ത്രണങ്ങൾ എന്നിവയിലൂടെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചു.