Select Location
All Locations
State
Region
City / District
LIVE
ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

ന്യൂദല്‍ഹി: ഇന്ത്യയെപ്പോലെ ആണവ ത്രയ പദവി കൈവരിക്കാന്‍ ശ്രമിച്ച പാകിസ്ഥാന് തുടര്‍ച്ചയായ പരാജയം. ഇക്കാര്യത്തില്‍ സഹായം ആവശ്യപ്പെട്ട് ചൈനയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ചൈന ഇത് തള്ളിക്കളഞ്ഞു. ഇതോടെ ഇന്ത്യയ്‌ക്കൊപ്പമെത്താനുള്ള പാകിസ്ഥാന്റെ മോഹങ്ങള്‍ക്ക് വന്‍തിരിച്ചടി. പാകിസ്ഥാനില്‍ നിന്നും ലഭിച്ച ചില രഹസ്യപ്രതിരോധ രേഖകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. വായുവില്‍ നിന്നും കരയില്‍ നിന്നും ആണവായുധം തൊടുക്കാന്‍ കഴിവുള്ള പാകിസ്ഥാന് പക്ഷെ കടലില്‍ നിന്നും ആണവായുധമിസൈല്‍ പ്രയോഗിക്കാനുള്ള ശേഷിയില്ല. അതിനായി നടത്തിയ രണ്ട് പരീക്ഷണങ്ങളും പരാജയപ്പെട്ടു. പാകിസ്ഥാന്‍ സ്വന്തമായി നിര്‍മ്മിച്ച ബാബര്‍ 3 എന്ന മുങ്ങിക്കപ്പലില്‍ നിന്നും തൊടുക്കാവുന്ന ക്രൂയിസ് മിസൈല്‍ പരീക്ഷണങ്ങള്‍ രണ്ടു തവണ പരാജയപ്പെട്ടു. അന്തര്‍വാഹിനികളില്‍ നിന്നും ആണവായുധം തൊടുക്കാനുള്ള സാങ്കേതിക വിദ്യ നല്‍കാന്‍ പാകിസ്ഥാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ ചൈന തയ്യാറായില്ല. പാകിസ്ഥാനില്‍ നിന്നും ചോര്‍ത്തിക്കിട്ടിയ രഹസ്യ പ്രതിരോധ രേഖകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2024ല്‍ ഗ്വാദാര്‍ തുറമുഖം ചൈനയ്‌ക്ക് കൂടി വിട്ടുനല്‍കിയത് കടലില്‍ നിന്നും ആണവമിസൈല്‍ പ്രയോഗിക്കാനുള്ള സാങ്കേതിക വിദ്യ ലഭിക്കാനായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ചൈന ഇത് നല്‍കാന്‍ വിസമ്മതിച്ചു.

എന്താണ് ആണവ ത്രയ (Nuclear Triad ) പദവി? ആണവ ത്രയപദവി കൈവരിച്ച രാജ്യമാണ് ഇന്ത്യ. വായുവില്‍ നിന്നും കരയില്‍ നിന്നും കടലില്‍ നിന്നും ആണവായുധം പ്രയോഗിക്കാനുള്ള ശേഷിയുള്ള രാജ്യങ്ങളാണ് ആണവത്രയപദവി കൈവരിച്ച രാജ്യങ്ങള്‍. റഷ്യ, യുഎസ്, ചൈന, ഇന്ത്യ എന്നിവയാണ്. ഇതിനകം ഈ ശേഷിയുള്ള രാജ്യങ്ങള്‍.

ചൈന പാകിസ്ഥാന്റെ അകമഴിഞ്ഞ മിത്രമല്ല, സാമുദ്രിക ശക്തിയില്‍ ഇന്ത്യ ഏറെ മുന്നില്‍ ചൈനയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദത്തിലും ചൈന ചില അതിര്‍വരമ്പുകള്‍ ഇട്ടിട്ടുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പാകിസ്ഥാന് ആയുധം നല്‍കുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ സ്വയം ഒരു പ്രതിരോധശക്തിയായി ഉയരുന്നതിന് ചൈന അനുവദിക്കില്ല. ചൈനയ്‌ക്ക് ഭീഷണിയായേക്കാവുന്ന ഒരു സാങ്കേതികവിദ്യും ചൈന പാകിസ്ഥാന് നല്കില്ലെന്നും ഈ സംഭവം തെളിയിക്കുന്നു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ചൈന ആഗ്രഹിക്കുന്നില്ല. ഇതോടെ ഇന്ത്യയുടെ സാമുദ്രിക ആണവാക്രമണ ശേഷി പാകിസ്ഥാനേക്കാള്‍ എത്രയോ ചുവട് മുന്‍പിലാണ്. ഇന്ത്യന്‍ മഹാസമുദ്രത്തുള്ളിലെ ഇന്ത്യയുടെ ആണവാക്രമണ ശേഷിയുമായി തട്ടിച്ചുനോക്കുമ്പോള്‍ പാകിസ്ഥാന്‍ വളരെ പിന്നിലാണ്. ഇത് പാകിസ്ഥാന് വലിയ ക്ഷീണമാണ്.

ഇന്ത്യ ആണവത്രയപദവി നേടിയതെപ്പോള്‍ ഇന്ത്യയ്‌ക്ക് നേരത്തെ ആകാശത്ത് നിന്നും കരയില്‍ നിന്നും ആണവമിസൈലുകള്‍ തൊടുക്കാന്‍ ശേഷി ഉണ്ടായിരുന്നെങ്കിലും കടലിലെ അന്തര്‍വാഹിനികളില്‍ നിന്നും ആണവമിസൈലുകള്‍ തൊടുക്കാന്‍ ശേഷിയില്ലായിരുന്നു. 2018 ആഗസ്തിലാണ് അരിഹന്‍റ് വിഭാഗത്തില്‍പ്പെട്ട മുങ്ങിക്കപ്പലില്‍ നിന്നും ഇന്ത്യ ബി-05 എന്ന ആണവ മിസൈല്‍ തൊടുത്തത്. കടലിനുള്ളില്‍ 20 മീറ്റര്‍ താഴെ നിന്നാണ് ഈ മിസൈല്‍ വിജയകരമായി കുതിച്ചുയര്‍ന്നത്. ഇതോടെ ഇന്ത്യ ആണവത്രയശേഷിയുള്ള രാജ്യമാണ്.


Janmabhumi 2 hours ago
Home Flash News