സ്ഥിതി നിയന്ത്രണവിധേയം; ആശങ്ക വേണ്ട; ഉണ്ടായത് മിന്നല്‍ പ്രളയമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് മഴക്കെടുതി സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. പത്തനംതിട്ട അടക്കമുള്ള ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 11,018 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒരു ക്യാംപിലും യാതൊരുവിധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്കായി 2 ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട് കൂടാതെ കൂടുതൽ NDRF ടീമുകളുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 15 പേരുടെ കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര സഹായം നൽകും. വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ ധനസഹായം ലഭിക്കും. കൃഷിനാശം സംഭവിച്ച കർഷകർക്കായി നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ആകെ 165 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇത് 3,596 കർഷകരെ ബാധിച്ചിട്ടുണ്ട്.