ഓപ്പറേഷൻ സിന്ദൂറിന് മുൻപ് പ്രധാനമന്ത്രി മോദിയും അജിത് ഡോവലും പാകിസ്ഥാന്റെ ആണവ ഭീഷണി തള്ളിക്കളഞ്ഞത് എങ്ങനെ?
അതിർത്തിക്കപ്പുറത്തുള്ള ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ ആക്രമിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്ഥാന്റെ ആണവ പരിധി എങ്ങനെ വിലയിരുത്തി എന്നതുൾപ്പെടെ, ഓപ്പറേഷൻ സിന്ദൂറിന് മുമ്പുള്ള ഉന്നതതല തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങള്‍ സിഎൻഎൻ-ന്യൂസ് 18ന് ലഭിച്ചു. അതിർത്തി കടന്നുള്ള ഭീകരകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഎസ്എ അജിത് ദോവലും പാകിസ്ഥാന്റെ ആണവ ശേഷിയെ എങ്ങനെ വിലയിരുത്തിയെന്നും 'ഓപ്പറേഷൻ സിന്ദൂറിന്' വഴിയൊരുക്കിയ ഉന്നതതല തീരുമാനങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.
പാകിസ്ഥാന്റെ തന്ത്രപരമായ ആണവായുധങ്ങളും തുടർച്ചയായ ആണവ ഭീഷണികളും ഇന്ത്യയുടെ പ്രത്യാക്രമണത്തിന് തടസ്സമാകുമോ എന്നതായിരുന്നു വാർ റൂമിൽ ഉയർന്ന പ്രധാന ചോദ്യം. എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ ഒരു പരമ്പരാഗത സൈനിക നടപടി സ്വീകരിക്കുന്നത് തടയാനുള്ള ഒരു തന്ത്രപരമായ ബ്ലാക്ക്‌മെയിലിംഗ് മാത്രമാണ് ഇസ്‌ലാമാബാദിന്റെ ആണവ ഭീഷണിയെന്നാണ് ഡോവൽ വിലയിരുത്തിയത്.ഈ ചർച്ചകൾക്കൊടുവിൽ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി നിശ്ചയിക്കുകയും, ആക്രമണം നടത്തുന്നതിന് വെറും ആറ് മണിക്കൂർ മുൻപ് അന്തിമ ലക്ഷ്യങ്ങൾ കൈമാറുകയും ചെയ്തു.