ഹിന്ദു വിശേഷദിവസത്തെ അപമാനിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട സ്വിസ് ടൂറിസ്റ്റിന് ബാലിയിൽ ഒരു വർഷം തടവ്
ഹിന്ദുക്കളുടെ വിശേഷദിവസമായ 'ന്യെപി' (Nyepi) ആഘോഷത്തെ അപമാനിക്കുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത സ്വിസ് വിനോദസഞ്ചാരിക്ക് ബാലിയിൽ ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ആചാരങ്ങൾ ലംഘിക്കുന്നതും പരസ്യമായി അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇരുപത്താറുകാരനായ ലൂസിയൻ ആൻഡ്രിൻ സ്ഗ്രാഗൻ (Luzian Andrin Zgraggen) ഇന്തോനേഷ്യയുടെ പുതിയ ക്രിമിനൽ കോഡ് ലംഘിച്ചതിന് ഡെൻപാസർ ജില്ലാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. താമസിച്ചിരുന്ന വില്ലയിലെ ജീവനക്കാർ നിയന്ത്രണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
എൻഎഫ്‌പി (AFP) വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ഡെൻപാസർ കോടതി വക്താവാണ് ശിക്ഷാവിധി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്തോനേഷ്യൻ നിയമപ്രകാരം ഈ കുറ്റത്തിന് പരമാവധി അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്നതാണ്. എന്നിരുന്നാലും, പ്രതിയുടെ പ്രായവും നല്ല പെരുമാറ്റവും പരിഗണിച്ച് കോടതി ശിക്ഷ ഒരു വർഷമായി കുറയ്ക്കുകയായിരുന്നു.
എന്താണ് 'ന്യെപി'?
ബാലിയിൽ വർഷം തോറും ആചരിക്കുന്ന വിശേഷദിവസവും ബാലിനീസ് പുതുവർഷവുമാണ് 'ന്യെപി'. ഈ ഹിന്ദു ഭൂരിപക്ഷ ദ്വീപിൽ 24 മണിക്കൂറോളം ജനജീവിതം പൂർണ്ണമായും സ്തംഭിക്കുന്നതാണ് ഈ ആചാരം. താമസക്കാരും സന്ദർശകരും വീടുകൾക്കുള്ളിൽ തന്നെ കഴിയാനും മൗനം പാലിക്കാനും ഈ ദിവസങ്ങളിൽ നിർബന്ധിതരാണ്. ജോലി, യാത്രകൾ, പൊതു വിനോദങ്ങൾ, വൈദ്യുതി ഉപയോഗം എന്നിവയെല്ലാം ഈ സമയത്ത് കർശനമായി നിയന്ത്രിച്ചിരിക്കുന്നു. ബാലിയിലെ വിമാനത്താവളവും ഈ ദിവസങ്ങളിൽ അടച്ചിടുകയും, നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങൾ വി